ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയോടെ ചക്രവാതച്ചുഴി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു.
കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മ്യാന്മാര്‍ തീരത്തും ഇന്നലെ രാവിലെ എട്ടുമണി മുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ തുടങ്ങിയതായി കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് വടക്കോട്ടും പിന്നീട് വടക്ക് പടിഞ്ഞാറോട്ടും മ്യാന്‍മര്‍-ബംഗ്ലാദേശ് തീരങ്ങളിലൂടെ നീങ്ങാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും ശക്തമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. നവംബര്‍ 4 മുതല്‍ ഈ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമാകുമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പി.എം ശ്രീയിൽ ചർച്ചകൾ തുടരും ; കടുത്ത നടപടികളിലേക്കില്ലെന്ന് സി.പി.ഐ
ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്ത്, മത്സ്യത്തൊഴിലാളികള്‍ വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോട്ട് ഓപ്പറേറ്റര്‍മാര്‍, ദ്വീപുവാസികള്‍, വിനോദസഞ്ചാരികള്‍ എന്നിവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.