‘ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ച ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി പ്രതിരോധ സേന. വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി ദൗത്യം തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകളും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
കോസ്റ്റ് ഗാർഡ് കപ്പൽ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം വീണ്ടും വ്യോമ നിരീക്ഷണം ആരംഭിച്ചു. കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ സമർത്ഥ് കൂടി ഇന്ന് സംഭവ സ്ഥലത്തെത്തും. നാവിക സേനയുടെ ഐഎൻഎസ് സത്ലജും അപകടം നടന്ന സ്ഥലത്ത് എത്തിയി.
കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സൂറത്തി മംഗലാപുരത്ത് എത്തിച്ചിരുന്നു. ഇവരിൽ പരുക്കേറ്റ ആറ് പേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖം മിനുക്കാൻ കൊല്ലം കലക്ടറേറ്റ്; ചരിത്രവും നാടൻ കലാരൂപങ്ങളും സന്നിവേശിക്കുന്ന ചുമർചിത്രങ്ങൾ ഇനി കലക്ടറേറ്റിലും
ദക്ഷിണേന്ത്യയിൽ പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമാണ് മംഗലൂരു എ ജെ ആശുപത്രി. പരുക്കില്ലാത്ത മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കും പരിശോധനക്കും ശേഷം ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, കപ്പലിൽ നിന്ന് നാല് പേരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായിട്ടുളള തിരച്ചിൽ തുടരുകയാണ്.കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് പുറമേ കപ്പലിലെ തീയണക്കാനുള്ള ദൗത്യവുമാണ് നടക്കുന്നത്.


എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണം; സർക്കാരിനോട് ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.