മലയാളിക്ക് ഇന്ന് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്. തിരുവോണത്തോടെ അത്തപ്പൂക്കളങ്ങൾ അവസാനിക്കും ഇന്ന് അത്തമിടില്ല, പകരം മറ്റ് ചില ആഘോഷരീതികളാണ് അവിട്ടത്തിനുള്ളത്.
ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്.
തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ആര്‍പ്പുവിളികളുടേയും ആരവങ്ങളുടേയും നിലയ്ക്കാത്ത ആഘോഷങ്ങള്‍ക്കിടയില്‍, നിറപ്പകിട്ടുകളുടെ നിറഘോഷമായി മാറുന്ന ചടങ്ങാണ് നീലംപേരൂര്‍ പൂരം പടയണി. തിരുവോണ പിറ്റേന്ന് അവിട്ടം നാള്‍ മുതല്‍ തുടങ്ങുന്ന പൂരം പടയണി ആഘോഷം, പൂരം നാളില്‍ വല്യന്നങ്ങളുടെ അകമ്പടിയോടെ ഭക്തി സാന്ദ്രമായി സമാപിക്കും.
കല്യാണ സൗഗന്ധികം തേടിയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വ്വത താഴ്വരയിലെ മാനസ സരോവരത്തില്‍ അരയന്നങ്ങള്‍ പറക്കുന്നത് കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ അവസാന ദിവസമായ പൂരം പടയണി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം ; വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.