മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മക്കൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇക്കാര്യമാവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്ന്. അതിൽ സിബിഐ അന്വേഷണം നടത്തണം. 334 കോടി രൂപ സിഎംആർഎൽ പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ബുക്കിൽ ഉണ്ട്. ഇഡിക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. 2016 മുതൽ എക്സാലോജിക്ക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് അല്ലാതെ മെയിൽ വഴി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഷോൺ പറയുന്നു.
എട്ട് സ്ഥാപനങ്ങളിൽ നിന്ന് വീണയുട കമ്പനി പണം വാങ്ങിയിട്ടുണ്ട്. സ്കൂളുകൾക്ക് എക്സലോജിക് സേവനം നൽകി. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്. പണം മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് ഷോൺ ആരോപിച്ചു. ഇനിയും മുഖ്യമന്ത്രിയ്ക്ക് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രിക്ക് ഉളുപ്പിൻ്റെ അർത്ഥം അറിയാത്തതുകൊണ്ടാണ് ഇപ്പോഴും സ്ഥാനത്ത് തുടരുന്നതെന്ന് ഷോൺ ജോർജ് പരിഹസിച്ചു.
തുടർച്ചയായി സത്യവാങ്മൂലങ്ങളിൽ പറഞ്ഞത് പച്ചക്കള്ളം ; സി.കൃഷ്ണകുമാറിനെതിരെ ആരോപണങ്ങളുമായി സന്ദീപ് വാര്യർ


പി.എം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ ഉപസമിതി ; തുടർനടപടികൾ നിർത്തിവെക്കാൻ തീരുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.