നൂതന കാലത്ത് സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് തപാല്‍ വകുപ്പ്. പാഴ്‌സല്‍ സേവനങ്ങള്‍ വേഗത്തിലാക്കാനാണ് പുതിയ തീരുമാനം. നിലവില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് പാഴസല്‍ എത്തിച്ചിരുന്നതെങ്കില്‍ ഇതിനെ അതിവേഗത്തിലാക്കാനാണ് തീരുമാനം.
ഇ-കൊമേഴ്സ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ നിറവേറ്റാനും, സ്വകാര്യ കൊറിയര്‍ കമ്പനികളുമായി മത്സരം ശക്തമാക്കാനുമാണ് തീരുമാനം. 24 മണിക്കൂറുകള്‍ക്കുള്ളിലും 48 മണിക്കൂറുകള്‍ക്ക് ഉള്ളിലും ഡെലിവെറി സാധ്യമാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള മെട്രോ റൂട്ടുകളില്‍ മെയിലുകളും പാഴ്സലുകളും ഒരു ദിവസത്തിനുള്ളില്‍ എത്തിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മറ്റ് പ്രധാന റൂട്ടുകളില്‍, പരമാവധി 48 മണിക്കൂറിനുള്ളില്‍ ഡെലിവറി പൂര്‍ത്തിയാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം പുതുക്കിയ ഘടനയുടെ ഫീസ് ഇനിയും നിശ്ചയിച്ചിട്ടില്ല. കൊറിയര്‍ എത്തിക്കേണ്ടതിന്റെ വേഗതയ്ക്ക് അനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുകയെന്നാണ് വിവരം. 2029 ആകുമ്പോഴേക്കും പുതിയ പദ്ധതിയുടെ സഹായത്തോടെ തപാൽ വകുപ്പിനെ ലാഭത്തിലാക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡും, എൽ.ഇ.ഡി കണക്റ്റഡ് ലൈറ്റ് ബാറും ; പുതിയ റ്റാറ്റ സിയാറയുടെ ടീസർ വീഡിയോ



വീണ്ടും റെക്കോർഡ് പ്രതിദിന വരുമാനവുമായി കെ.എസ്.ആർ.ടി.സി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.