സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. നിലവില്‍ മില്ലുകളില്‍ ഒരുകിലോ വെളിച്ചെണ്ണയുടെ വില 400 കടന്നു. ഇങ്ങനെ പോയാൽ വൈകാതെ അഞ്ഞൂറ് രൂപയിൽ എത്തിയേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. എട്ടു മാസത്തിനിടെയാണ് വെളിച്ചെണ്ണ വില രണ്ടിരട്ടിയായത്. പൊതുവിപണിയിൽ ലിറ്ററിന് 420 മുതൽ 430 രൂപ വരെ വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ 340-360 രൂപയ്ക്ക് (ലിറ്ററിന്) വിപണിയിലുണ്ട്.
നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയർന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വിൽപന ഇതിലും കൂടുതലാണ്. കഴിഞ്ഞ ഒക്ടോബറില്‍ വെളിച്ചെണ്ണ ലിറ്ററിന് (മൊത്തവില) 230 ആയിരുന്നത് ഈ വർഷം ജനുവരി ആദ്യം 225 ആയി കുറഞ്ഞു. മേയ് ആദ്യവാരം 300 കടന്നു.
വെളിച്ചെണ്ണ വില കൂടിയത് കുടുംബ ബജറ്റുകളെയും ഹോട്ടൽ- കേറ്ററിങ് നടത്തിപ്പുകാരെയും ബേക്കറി ഉടമകളയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റ് എണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. കൊപ്രക്ഷാമം രൂക്ഷമായതോടെ മില്ലുകളും പ്രതിസന്ധിയിലായി.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ഇനി തലസ്ഥാനത്ത്; ഗോൾഡൻ പാലസ് പ്രവർത്തനം ആരംഭിച്ചു
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൽ 1 ലിറ്റർ വെളിച്ചണ്ണയ്ക്ക് 419 രൂപയാണ് പരാമവധി വിൽപന വില (എംആർപി). കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു തവണയാണ് കേരഫെഡ് വെളിച്ചെണ്ണ വില കൂട്ടിയത്. ഈ മാസം 9നാണ് ഒടുവിലായി വില കൂട്ടി ലിറ്ററിന് 419 രൂപയാക്കിയത്. ഇക്കണക്കിനാണ് പോക്കെങ്കിൽ ഓണക്കാലത്ത് ലിറ്ററിന് 600 രൂപയായാലും അദ്ഭുതപ്പെടാനില്ല.



സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു; ഇന്ന് 320 രൂപ വര്‍ധിച്ച് 82,560 രൂപയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.